Tuesday, April 24, 2007

മേഘസന്ദേശം (കവിത).

ആകാശത്തോടിടഞ്ഞ്,
അതിര്‍ത്തികളോടടരാടി
മദമിളകി പോകും മേഘമേ....
നീയെന്നമ്മയോട് പറയുക

ഇവിടെ, എനിക്ക്-
ആത്മസമര്‍പ്പണ ദിനമാണെന്ന്.
ഹൃദയത്തില്‍,
നഷ്ടസ്നേഹത്തിന്‍ കലണ്ടര്‍ കീറുന്ന-
എന്റെ പെണ്ണിനോട് പറയുക-
“ഇനിയെങ്കിലും,
വരാതിരിക്കാന്‍ കാരണമവനില്ല”ന്ന്.
അച്ഛന്റെ
കല്ലറയില്‍, കരിന്തിരി കൊളുത്തും-
എന്റെ കൊച്ചു പെങ്ങളോട്
നീ സഹതപിക്കുക-
“അവന്റെ വിധിയില്‍ നിനക്ക് പങ്കൊന്നുമില്ലെന്ന്...”
സന്ധ്യയില്‍,
സഹനത്തിന്റെ നാമം ജപിക്കുന്ന
മുത്തശ്ശിയുടെ,
ഹൃദയത്തിലൂടൊന്നു നീ വീശുക.
സൌഹൃദം പറഞ്ഞ്,
സ്നേഹം ബാക്കിവെച്ച് പോയ-
സുഹൃത്തിന്റെ കുഴിമാടത്തില്‍-
നീയൊരല്പം വിശ്രമിക്കുക....

Labels: ,

4 Comments:

Anonymous Anonymous said...

കുട്ടുമാ,
ബ്ലോഗിലേക്ക് ഒരു നാട്ടുകാരന്റെ സ്വാഗതം.

Wednesday, April 25, 2007 10:20:00 AM  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

അവസാനം നിന്നിലേക്കു തന്നെ തിരിച്ചെത്തുന്ന മേഘങ്ങളേ .. കവിതകളായ് ഇനിയും പെയ്തു നിറയുക ..

Wednesday, April 25, 2007 10:44:00 AM  
Blogger Unknown said...

കുട്ടുമാ,
ബൂലോഗത്തേക്കു സ്വാഗതം.
മറ്റൊരു’നാട്ടുകാരന്‍’.

Wednesday, April 25, 2007 5:46:00 PM  
Blogger ചുള്ളിക്കാലെ ബാബു said...

ആകാശത്തോടിടഞ്ഞ്,
അതിര്‍ത്തികളോടടരാടി
മദമിളകി പോകും മേഘമേ....

കുട്ടുമാ... നന്നായിട്ടുണ്ട്. ഇനിയും വരട്ടെ കാവ്യസന്ദേശങ്ങള്‍.

Friday, April 27, 2007 9:27:00 AM  

Post a Comment

<< Home